ദലന
![]() |
അകം വെന്തുകത്തി
മുഖം കാട്ടിച്ചിരിച്ചു.
മുഖമുരുകിയപ്പോൾ
ചിരി കൊട്ടിയടച്ചു.
എല്ലുകത്തി മജ്ജ മണത്തപ്പോൾ
തലച്ചോറു പൊട്ടിച്ചിരിച്ചു.
ഒരു കനലത് കത്താതെ നിന്നപ്പോൾ
തലയോട്ടി തല്ലി തകർത്തു.
പെരുവിരൽ ഞൊട്ടി തകർത്തു-
പിന്നെയാ ധമനികൾ വെട്ടിക്കിഴിച്ചു.
ഉടൽകീറി ആത്മാവുവെട്ടിവിറ്റെങ്കിലും
ഓർമ്മകൾ കുത്തിപ്പറിച്ചു.

Comments
Post a Comment