ദലന
അകം വെന്തുകത്തി മുഖം കാട്ടിച്ചിരിച്ചു. മുഖമുരുകിയപ്പോൾ ചിരി കൊട്ടിയടച്ചു. എല്ലുകത്തി മജ്ജ മണത്തപ്പോൾ തലച്ചോറു പൊട്ടിച്ചിരിച്ചു. ഒരു കനലത് കത്താതെ നിന്നപ്പോൾ തലയോട്ടി തല്ലി തകർത്തു. പെരുവിരൽ ഞൊട്ടി തകർത്തു- പിന്നെയാ ധമനികൾ വെട്ടിക്കിഴിച്ചു. ഉടൽകീറി ആത്മാവുവെട്ടിവിറ്റെങ്കിലും ഓർമ്മകൾ കുത്തിപ്പറിച്ചു.